Wednesday, April 29, 2009

ചജോ,ദി ട്രെയിൻ മാൻ

ജിജോ- കട്ടപ്പുറത്ത്‌ കയറിയ ചജോ എക്സ്പ്രസ്സ്‌

നമ്മൾ എല്ലാവർക്കും എന്തെങ്കിലും ഒരു കാര്യത്തിൽ അതിയായ താൽപര്യം കാണും. ചിലർക്കു സംഗീതത്തോടാവാം, ചിലർക്കു സിനിമയോടാവാം, ചിലർക്കു വായിനോക്കുന്നതാവാം. ഇതൊന്നുമല്ല ചിലർക്ക്‌ ആർക്കും മനസിലാവാത്ത ആധുനിക സാഹിത്യവും തത്വചിന്തയുമാവും താൽപര്യം. എന്നാൽ, ഇതിലൊന്നും പെടാതെ 'എക്സോടിക്‌' എന്ന് വിശേഷിപ്പിക്കാവുന്ന ഹോബികൾ ഉള്ള ചിലരുണ്ട്‌. അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു മാന്യ വ്യക്തി ആണ്‌ എന്റെ റൂം മേറ്റുകളിൽ ഒരുവനായ ജിജോ. സാമാന്യം നല്ല രീതിയിൽ ചളു അടിക്കുന്നത്‌ കൊണ്ട്‌ ഇവൻ അറിയപ്പെടുന്നത്‌ 'ചജോ' എന്നാണ്‌. ഇനി താരത്തിന്റെ ആ എക്സോടിക്‌ താൽപര്യം എന്താണെന്നല്ലെ- "ട്രെയിനുകൾ".

അതെ, നിങ്ങൾ വായിച്ചത്‌ തെറ്റിയിട്ടില്ല. ചജോയുടെ ജീവിതം ട്രെയിനുകളുമായി വളരെ അധികം ബന്ധപ്പെട്ടുകിടക്കുന്നു. ഉദാഹരണത്തിന്‌ ചജോ ഇന്റർന്നെറ്റിൽ കയറുകയാണ്‌ എന്ന് വെക്കുക. സാധാരണ ഒരു മനുഷ്യൻ ആണെങ്കിൽ മെയിൽ ചെക്ക്‌ ചെയ്യും, ഏതെങ്കിലും പെൺപിള്ളേരുമായി ചാറ്റ്‌ ചെയ്യും അല്ലെങ്കിൽ ഗുഗിളിലെ സെർച്ച്‌ ഉപയോഗിച്ച്‌ എന്തെങ്കിലും വിജ്ഞാനപ്രതമായ കാര്യങ്ങൾ തപ്പി രസിക്കും. പക്ഷെ ചജോ ആകെ നോക്കുന്നത്‌ ഇന്ത്യൻ റെയില്വേയുടെ സൈറ്റ്‌ ആയിരിക്കും. എപ്പോൾ നോക്കിയാലും അവന്റെ അക്കൗണ്ടിൽ ഒരു 10 ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടാവും. 10 ആണ്‌ മക്സിമം ഒരാൾക്ക്‌ അനുവദിച്ചിട്ടുള്ള ബുക്കിങ്ങുകളുടെ എണ്ണം. ആർക്കെങ്കിലും എവ്ടെയെങ്കിലും പോകണം എന്നു പറഞ്ഞാൽ ഉടനെ ടിക്കറ്റ്‌ എടുത്ത്‌ തരാം എനുള്ള ഓഫറുമായി ചജോ എത്തും. ഇത്‌ പെൺകുട്ടികൾക്ക്‌ മാത്രം ഉള്ള ഓഫർ ആണെന്ന അപവാദം ചജോ നിഷേദിച്ചിട്ടുണ്ട്‌. ഒരിക്കൽ വീട്ടിൽ ലാപ്ടോപ്പിന്‌ മുന്നിൽ ഇരുന്ന എന്നോട്‌ ചജോ-"എന്താടാ കമ്പ്യുട്ടറിൽ ചെയ്യുന്നത്‌? ടിക്ക്റ്റ്‌ ബുക്‌ ചെയ്യുകയാണൊ?". അതെ, ചജോക്ക്‌ കമ്പ്യൂട്ടർ വെറും ടിക്കറ്റ്‌ ബൂക്കിംഗ്‌ യന്ത്രം മാത്രമാണ്‌. ഒരു ദിവസം വെളുപ്പിന്‌ 4 മണിക്ക്‌ ടിക്കറ്റ്‌ ബുക്‌ ചെയ്യാനായി ചാടി എണീറ്റ ചരിത്രവും ചജോക്ക്‌ മാത്രം സ്വന്തം.

ട്രെയിനുകളെ കുറിച്ചുള്ള എന്ത്‌ സംശയവും നിങ്ങൾക്ക്‌ ഇവന്റെ സഹായത്തോടെ ദൂരികരിക്കാം. സീറ്റ്‌ നമ്പർ പറഞ്ഞാൽ നിങ്ങളുടെ ബർത്തിന്റെ പോസിഷൻ കാണാതെ പറഞ്ഞ്‌ തരുന്ന ലോകത്തിലെ എക വ്യക്തി ചജോ ആണ്‌. ഏതൊക്കെ ട്രെയിൻ ഏതു വഴി പോകും, ഏതൊക്കെ സ്റ്റേഷനിൽ എത്ര നേരം നിൽക്കും എന്നതും ഇവന്‌ മാത്രം അറിയാവുന്ന കാര്യമാണ്‌. ഇതുമായി ബന്ധപെട്ട്‌ നടന്ന ഒരു സംഭവം വിവരിക്കാം.
ചജോയും എന്റെ മറ്റ്‌ റൂം മേറ്റ്സായ മനുവും പ്രവീണും നാട്ടിൽ നിന്ന് തിരിച്ച്‌ വരുന്ന ദിവസം. മനുവും പ്രവീണും ഒരു ട്രെയിനിൽ വെച്ച്‌ കണ്ടുമുട്ടി. ചജോയും അവിടെ എവിടെയെങ്കില്യ്ം കാണും എന്ന്‌ കരുതി ഉടനെ തന്നെ അവർ ചജോയുടെ ഫോണിലേക്ക്‌ ഒന്നു വിളിച്ചു. ഫോൺ എടുത്തതും ചജോ പറഞ്ഞു- "ഞാൻ അതിൽ അല്ല". ഉടനെ തന്നെ കട്‌ ചെയ്യുകയും ചെയ്തു. പിറ്റേന്ന് വീട്ടിൽ വന്ന് ചജോയുടെ വിശദീകരണം ഇങ്ങനെ- "നിങ്ങൾ വിളിച്ചത്‌ 9.30ഇന്‌. ആ സമയത്ത്‌ തൃശൂർ എത്തുന്ന ഒരെ ഒരു ട്രെയിൻ ഐലന്റ്‌ എക്സ്പ്രസ്‌ ആണ്‌. അങ്ങനെ ഞാൻ കണ്ടുപിടിച്ചു നമ്മൾ ഒരേ ട്രെയിൻ അല്ലാ എന്നു". ഇത്‌ കഴിഞ്ഞ്‌ ചജോ അവർ രണ്ടും ഏതൊക്കെ ബോഗികളിൽ ആയിരുന്നെന്ന്‌ ചോദിച്ചു. ഒരുത്തൻ ബി2ഇലും മറ്റവൻ എസ്‌4ഇലും. ഉടൻ തന്നെ ചജോ അതു പറഞ്ഞു- "നിങ്ങളുടെ ബോഗികൾക്കിടയിൽ 9 ബോഗികളും ഒരു പാന്റ്രിയും."

ട്രെയിനിലെ ടി.ടി.ആർ.മാരുമായിട്ടും നല്ല സുഹൃത്‌ ബന്ധം ഉള്ള മഹാനാണ്‌ ചജോ. ഒരു ടി.ടി.ആറിനെ ടൈ കെട്ടാൻ പഠിപ്പിച്ചിട്ടും ഉണ്ട്‌ ചജോ. തന്റെ ഐ.ടി. ഒന്നും ഒരിക്കലും അവർ ചെക്ക്‌ ചെയ്യാറില്ല എന്നാണ്‌ അവൻ അവകാശപ്പെടുന്നത്‌. ഇതു കൂടാതെ പാന്റ്രിയിലെ മെനു, ട്രൈവറിന്റെ ഷർട്ടിന്റെ കളർ, ബോഗിയിലെ വീലുകളുടെ എണ്ണം, ചങ്ങല വലിച്ചാൽ നിൽക്കുന്നതിന്‌ മുൻപ്‌ ട്രെയിൻ പോകുന്ന ദൂരം തുടങ്ങിയ ട്രെയിനുമായി ബന്ധപെട്ട മനുഷ്യന്‌ ആവശ്യമില്ലാത്ത എല്ലാ വിവരങ്ങളുടെയും ഒരു അപൂർവ്വ ശേഖരം ആണ്‌ ചജോ. ഈ ട്രെയിൻ ഭ്രാന്തിനെ കുറിച്ചുള്ള ഞങ്ങളുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൻ ഞങ്ങളെ വെല്ലുവിളിച്ചു, ഒരു പസ്സിൽ സോൾവ്‌ ചെയ്യാൻ. രണ്ട്‌ ട്രെയിൻ ക്രൊസ്സ്‌ ചെയ്യുന്നതായിരുന്നു പസ്സിളിന്റെ വിഷയം.

ഇത്രയൊക്കെ വിവരമുള്ള ജിജോ ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീടിയ ആണെന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ അങ്ങനെ അല്ല. ട്രെയിൻ അല്ലാതെ മറ്റൊന്നിനെക്കുറിച്ചും താരത്തിന്‌ ഒരു പിടിയും ഇല്ല. ചജോയുടെ ചില സാമ്പിൾ ടയലോഗുകൾ.

1. "റെസൂൽ പൂക്കുട്ടിയോ? അതാരാ?"- റെസൂലിന്‌ ഓസ്ക്കാർ കിട്ടി 2 ദിവസം കഴിഞ്ഞാണ്‌ ചജോയുടെ ഈ ക്ലാസിക്‌.

2. "എടാ, ഈ ഏലക്ഷൻ കഴിയുംബൊ നമ്മുടെ പ്രധാനമന്ത്രി മാറുമോ?"
ഇതു കേട്ട്‌ വായും പോളിച്ചിരുന്ന എന്നോട്‌ അവന്റെ വിശദീകരണം- "അല്ല, ചില ഏലക്ഷൻ കഴിഞ്ഞാൽ പ്രധാനമന്ത്രി മാറാറില്ലല്ലോ. അത ചോദിച്ചത്‌.

3. ടി.വി.യിൽ ഏയർട്ടെല്ലിന്റെ മാധവ്‌അനും വിദ്യാ ബാലനും അഭിനയിക്കുന്ന പരസ്യം കണ്ട ഉടനെ ചജോ-"ഈ പെണ്ണ്‌ കൊള്ളാല്ലോ. ഇവളേത?"

4. ടൈംസ്‌ നൗ ചാനലിലെ സ്ക്രോളിംഗ്‌ ന്യൂസ്‌ വായിക്കുന്നു ചജോ-"പാകിസ്താനി പ്രൈമ്മിനിസ്റ്റർ സർദ്ദാർജീസ്‌ ലൈഫ്‌ അണ്ടർ ത്രെട്ട്‌." കൂടെ അവന്റെ കമന്റും-"ഓഹൊ, പാകിസ്താനിലെ പ്രധാനമന്ത്രി സർദ്ദാർജി ആണല്ലേ."

5. ടി.വി.യിൽ ഹേമ മാലിനിയുടെ ഏതോ ഒരു പഴയ സിനിമ. ചജോ വിളിച്ച്‌ കൂവി- "അളിയാ, ഇതല്ലേ ശ്രീദേവി?"

6. ഗുലാൽ എന്ന ഹിന്ദി പടം കാണാൻ തീയറ്ററിൽ പോയതായിരുന്നു ഞാൻ. എന്നെ അന്വേഷിച്ച്‌ വന്ന കൂട്ടുകാരനോട്‌ ചജോ-"അവൻ ഇവിടെ ഇല്ല. 'ഗുൽമാൽ' എന്നു പറഞ്ഞ ഒരു പടം കാണാൻ പോയിരിക്കുവാണ്‌."

ഇതാണ്‌ ചജോ ചരിതം. ഇൻഫി ബാങ്ക്ലൂരിലെ 32ആം ബിൽടിങ്ങിൽ ആണ്‌ ഈ മഹാൻ ഇപ്പോൾ. ഇന്ന് വയ്കുന്നേരം ചജോ എക്സ്പ്രസ്‌ കേറി എന്റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

അടികുറിപ്പ്‌- ഞങ്ങൾ എഴുതിയ ചജോ തീം സോങ്ങ്‌- സ്ലംടോഗ്‌ മില്ല്യനയറിലെ 'ഓ സായ'യുടെ ട്യൂണിൽ-

ഓ ചജോ, ഓടി വായോ
ആറെ, മൂന്നെ ,അഞ്ചെ, രണ്ടെ, ഐലണ്ട്‌ എക്സ്പ്രസ്‌,
കോട്ടയം വഴി പോകുന്ന ഐലന്റ്‌ എക്സ്പ്രസ്സ്‌,
ആലപ്പുഴ വഴിയുണ്ട്‌ കൊച്ചുവേളി,

ഏക്‌, ദോ, തീൻ, ചാർ....ദസ്‌, ഗ്യാര, ബാര, തേര...ടിക്കട്ടുണ്ട്‌ എന്റെ കയ്യിൽ...
(റിപ്പീറ്റ്‌- ഓ ചജോ...)
Click here for Malayalam Fonts