Friday, November 27, 2009

ശാന്തകുമാരൻ ശ്രീശാന്ത്‌

ഇന്ത്യൻ ക്രിക്കറ്റിലെ തല്ലുകൊള്ളി ശ്രീശാന്ത്‌ പുതിയ ഒരു അവതാരമായി തിരിച്ച്‌ വന്നിരിക്കുകയാണ്‌. ശാന്തകുമാരൻ എന്നത്‌ ഇത്രയും കാലം ശ്രീശാന്തിന്‌ തന്റെ പേരിലെ ഒരു അധിക പെറ്റായിരുന്നു. 'ഉദയനാണ്‌ താരത്തിലെ' ശ്രീനിവാസൻ പറയുന്നത്‌ പോലെ, 'കണ്ട്രികളായ എന്റെ അച്ചനും അമ്മയും ഇട്ട പേരാണ്‌ ഇത്‌' എന്നായിരുന്നു ശ്രീശാന്തിന്റെ വാദം. അത്‌ തെളിയിക്കാനായാണ്‌ അശാന്തിയുടെ മാർഗത്തിലേക്ക്‌ ശ്രീകുട്ടൻ തിരിഞ്ഞത്‌. കേരളത്തിലെ മൈതാനങ്ങളിൽ കുട്ടിയും കോലും കളിച്‌ വളർന്ന ഗോപുമോൻ കുട്ടിക്കാലത്തെ ഒരു അഹങ്കാരി ആയിരുന്നു. ക്ലാസ്സിൽ അടുത്തിരിക്കുന പയ്യന്റെ പെൻസിൽ ബോക്സിൽ പല്ലിയെ പിടിച്ചിട്ടപ്പൊ കിട്ടി ആദ്യത്തെ അടി. പിന്നങ്ങോട്ട്‌ ശ്രീക്ക്‌ തിരിഞ്ഞ്‌ നോക്കെണ്ടി വന്നിട്ടില്ല. വേറൊന്നുമല്ല. എപ്പോളും ആരെങ്കിലും തല്ലാൻ പുറകെ കാണും. തിരിഞ്ഞ്‌ നോക്കിയാൽ പോയില്ലേ!!!

നേഴ്സറിയിൽ പഠിക്കുംബോളേ ശ്രീശാന്ത്‌ തന്റെ കോഴിത്തരം പുറത്ത്‌ കാണിച്ചിരുന്നു. പെൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിലെ ഇരിക്കൂ, പെൺകുട്ടികളുടെ കൂടയെ കളിക്കൂ, പെൺകുട്ടികളുടെ....ആ ഇവിടെ നിർത്താം. ക്ലാസ്സിലെ എല്ലാ പെൺകുട്ടികളെയും പ്രപ്പോസ്സ്‌ ചെയ്ത വീരൻ ആണ്‌ നമ്മുടെ ഗോപുമോൻ. എല്ലാരും ഒരു പോലെ 'റിജക്റ്റ്‌' ചെയ്തു എന്നതു മറ്റൊരു സത്യം. പക്ഷെ ശ്രീ തളർന്നില്ല. ഇപ്പോളും എതു പെൺകുട്ടിയെ കണ്ടാലും ശ്രീ പ്രപ്പോസ്സ്‌ ചെയ്യും. ചിലപ്പൊ അടിയും മേടിക്കും. പിന്നെ വലിയ സ്റ്റാർ ആയപ്പൊ പ്രപ്പോസ്സലിന്റെ സ്റ്റൈൽ ഒന്ന്‌ മാറ്റി. ആരെയെങ്കിലും കണ്ട്‌ ഇഷ്ടപ്പെട്ടാൽ അവരെയും തന്നെയും ചേർത്ത്‌ ഒരു കഥ ഏതെങ്കിലും പത്രത്തിന്‌ സ്വയം 'ലീക്ക്‌' ചെയ്ത്‌ കൊടുക്കും. ഇങ്ങനെ ശ്രീശന്തിന്റെ കാമുകി ആകെണ്ടി വന്ന ഹതഭാഗ്യരിൽ പ്രീയങ്ക ചോപ്ര മുതൽ ലക്ഷ്മി റായ്‌ വരെ ഉണ്ട്‌. ഇവരെല്ലാം ഏതായാലും പെട്ടെന്ന്‌ ഇതിൽ നിന്ന്‌ തലയൂരി.

കളിക്കളത്തിൽ പുലിയെ പോലെ ഗർജിച്ച്‌ കൊണ്ടാണ്‌ ഗോപുമോൻ ചാടി വീണത്‌. വഴിയെ പോകുന്നവനെ ചൊറിഞ്ഞ്‌ അടി മേടിക്കുക എന്ന ഒരു രീതി ആയിരുന്നു ശാന്തന്റേത്‌. തന്നെക്കാൾ 3 ഇരട്ടി ഉള്ള സൈമണ്ട്സിനേയും ഹെയ്ടനേയും ഒക്കെ ചൊറിയാൻ നോക്കി. മാറി നിക്കെട പീറ ചെറുക്ക എന്നു പറഞ്ഞ്‌ അവരു അവരുടെ വഴിക്ക്‌ പോയി. കുഴിയാന ഇടഞ്ഞാൽ ആരെങ്കിലും പേടിച്ചോടുമോ. പക്ഷെ എന്നും രാവിലെ 1 മണിക്കൂർ കണ്ണാടിയിൽ നോക്കി നിക്കുന്ന ഈ കുഴിയാന കണ്ണാടിയിൽ കണ്ടത്‌ ഒരു കൊലകൊമ്പനേയാണ്‌. അത്‌ കണ്ണാടിയല്ല ഒരു ആനയുടെ പോസ്റ്റർ ആണ്‌ എന്ന്‌ മനസ്സിലാക്കൻ ഉള്ള ബുദ്ധി പാവത്തിന്‌ ദൈവം കൊടുത്തില്ല. അവസാനം കിട്ടി, സ്വന്തം കളികൂട്ടുകാരന്റെ കയ്യിൽ നിന്നും. കരഞ്ഞ്‌ കണ്ണു കലങ്ങിയ ഒരു പൂച്ചകുട്ടിയെ പോലെ നമ്മുടെ പുലിക്കുട്ടൻ നിന്നു. അന്നു മുതൽ തുടങ്ങി ഗോപുമൊന്റെ പഥനം. ടീമിന്‌ പുറത്തെക്കുള്ള വാതിൽ മലർക്കെ തുറന്നു അവനു മുൻപിൽ. ഒന്ന്‌ എത്തി നോക്കാൻ പുറത്തെക്ക്‌ ഇറങ്ങിയതും അത്‌ എന്നെന്നെക്കുമായി അടഞ്ഞു.

പക്ഷെ, അതോടെ അവന്റെ അഹങ്കാരം തീരും എന്ന്‌ കരുത്തിയവർക്കു തെറ്റി. പൂർവ്വാധികം ശക്തിയോടെ ശാന്തൻ തന്റെ അഹങ്കാരം കാഴ്ച വെച്ചു. കേരള ടീമിന്റെ പ്രാക്റ്റീസിന്‌ തോന്നുംബോൾ കയറി വന്ന്‌ താൻ ഒരു കിടിലം ആണെന്ന്‌ തെളിയിക്കാനയി പിന്നെയുള്ള ശ്രമം. ഒരു ദിവസം പ്രാക്റ്റീസിന്‌ കാണാതെ കോച്ച്‌ ശ്രീയുടെ വീട്ടിൽ വിളിച്ചു. ശ്രീ ഹോസ്പിറ്റലിൽ പോയി എന്നാണ്‌ വീട്ടുകാർ പറഞ്ഞത്‌. അന്ന്‌ വൈകിട്ട്‌ ഏഷ്യനെറ്റ്‌ ന്യൂസ്‌ കണ്ട കോച്ച്‌ ഞെട്ടി. ഏതൊ വിമൻസ്‌ കോളേജിൽ ആയിരക്കണക്കിന്‌ പെൺകുട്ടികളുടെ ഇടയിൽ കിടന്ന്‌ ടാൻസ്‌ കളിക്കുകയും മോട ഇറക്കുകയും ചെയ്യുന്ന ഗോപുമോനെയാണ്‌ കോച്ച്‌ കണ്ടത്‌. നേഴ്സറിയിൽ തുടങ്ങിയ കോഴിത്തരത്തിന്‌ ഒട്ടും കുറവ്‌ വന്നിട്ടില്ല എന്ന്‌ ശ്രീ വീണ്ടും തെളിയിച്ചു.

ഇതൊക്കെ പഴയ ശ്രീയുടെ കഥ. ഇന്നലെ നമ്മൾ കണ്ടത്‌ ഒരു പുതിയ ശ്രീശാന്തിനെയാണ്‌. ശെരിക്കും ഒരു ശാന്തകുമാരൻ. തന്റെ ബൗളിങ്ങിൽ എല്ല ശ്രദ്ധയും കേന്ദ്രീകരിച്ച്‌ ശ്രീ ആദ്യമയി കളിച്ചു. അതിന്റെ ഫലവും കണ്ടു. വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയ ശ്രീ പക്ഷെ എല്ലാരെയും അതിശയ്പ്പിച്ചതു തന്റെ സ്വഭാവ മഹിമ കൊണ്ടാണ്‌. വിക്കറ്റ്‌ എടുത്തതിന്‌ ശേഷം ശ്രീ തനി മലയാളി സ്റ്റയ്‌ലിൽ ഒരു കൂപ്പു കൈ. എല്ലാ വിക്കറ്റിനും ഉണ്ടായിരുന്നു ഇത്‌. പണ്ടത്തെ പോലെ വിക്കറ്റ്‌ എടുത്തതിന്‌ ശേഷം ഉള്ള ആദിവാസി നിർത്തവും കാടന്മാരെ പോലെ ഉള്ള മുഖഭവങ്ങളും ഇന്നലെ ഇല്ലായിരുന്നു. എന്തായാലും പയ്യൻ തൽക്കാലം നന്നായി എന്നാണ്‌ തോന്നുന്നത്‌. ഇങ്ങനെ തന്നെ അങ്ങു പോയാൽ മതിയായിരുന്നു. ഇനി ഇപ്പൊ വീട്ടിൽ ചെന്ന്‌ കണ്ണാടിയിൽ നോക്കി, 'ഹൊ എന്റെ ഒരു കാര്യം..6 വിക്കറ്റല്ലേ ഞാൻ എടുത്തത്‌...ഞാൻ പുലി തന്നെ' എന്നൊക്കെ പഴയതു പോലെ പറയുമോ എന്തൊ. ഇല്ല എന്നു പ്രതീക്ഷിക്കാം. കഴിവുള്ള ശ്രീ അഹങ്കാരതിന്റെ മത്ത്‌ പിടിച്ച്‌ നശിക്കത്തെ ഇരിക്കട്ടെ എന്ന്‌ ൻഅമുക്ക്‌ പ്രാർഥിക്കാം.

2 comments:

Half-Blood Geek said...

ഇപ്പോള്‍ വീണ്ടും തലപൊക്കി തൊടങ്ങി.. ഇനി അടുത്ത കൊല്ലം മുതല്‍ കേരള ഐ പി എല്‍ ടീം സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോളാ!

Pranavam Ravikumar said...

Well written!

Click here for Malayalam Fonts